2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

സൈക്കിളും നീന്തലും


സ്കൂള്‍ അവധിക്കാലത്ത്‌ സൈക്കിള്‍ വാടകക്കുകൊടുക്കുന്ന  വിശ്വേട്ടന്റെ കടയില്‍ നിന്നാണ്  ആദ്യമായി സൈക്കിള്‍ എടുത്ത് പഠിക്കുന്നത് ,മണിക്കുറിനു ഒരു രൂപയോ മറ്റോ ആണ് അന്ന് .  നുള്ളി പെരുക്കിയാണ് അത് ഒപ്പിക്കുന്നത് അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സൈക്കിള്‍ ചിട്ട് പഠിക്കാന്‍ അപ്പുറത്തെ വീടിലെ സജി ചേട്ടന്‍ ഒരു എളുപ്പവഴി പറഞ്ഞതനുസരിച്ച് ആള്‍  എന്നെ ഒരു വഴിയുടെ കുത്തനെ യുള്ള കയറ്റത്തില്‍ കൊണ്ട് വന്നു നിര്‍ത്തി എന്നിട്ട് സൈക്കിളില്‍  കേറ്റി  തള്ളി വിട്ടു പിന്നെ രക്ഷയില്ലല്ലോ? ഞാന്‍ പതുക്കെ പെടലില്‍ കാലു വെച്ച് ചവിട്ടാന്‍ തുടങ്ങി ആദ്യം വലിയ കുഴപ്പമില്ലാതെ പോയി കുറച്ചു നേരം കഴിഞ്ഞപ്പോളാണ് ഇതു നിര്‍ത്തുന്നതെങ്ങനെ എന്ന് പറഞ്ഞിലല്ലല്ലോ എന്നോര്തതത് അപ്പോഴേക്കും വണ്ടി ഒരു പാടത്തേക്കു എത്തി കഴിഞ്ഞു , സൈക്കിളോട് കൂടി ആ പാടത്തേക്ക്  വീണു ദേഹം മുഴുവനും ചെളി ,അതിനെക്കാള്‍  പേടി സൈക്കിളിനു എന്തെങ്ങിലും പറ്റുമോ എന്നയിരുന്നു സൈകിള്‍ വൃത്തിയായി കഴുക്കി വിസ്വേട്ടനു കൊണ്ട് കൊടുത്തു എന്തോ ആള്‍ക്കൊന്നും പിടികിട്ടിയില്ല. എന്തായാലും അതോടുകൂടി ഒരു ആത്മവിശ്വാസം കൈ വന്നു വീണ്ടും പിറ്റേ ദിവസം അതെ കയറ്റത്തു നിന്ന് വീണ്ടും പുറപെട്ടു  ഈ പ്രാവിശ്യം ഒരു കൈവരിയോടു ചേര്‍ന്ന് നിര്‍ത്താന്‍ കഴിഞ്ഞു.അങ്ങനെ എന്റെ സൈക്കിള്‍ യജ്ഞം വിജയമായി.പിന്നെ അഭ്യാസങ്ങള്‍ ആയിരുന്നു മൂന്ന് പേര് വെച്ച്,കാരിയറില്‍ ഇരുന്നു,കൈവിട്ട് അങ്ങനെ  പലതും . പിന്നെ യാണ് അച്ഛന്‍ ഒരു BSA സൈകിള്‍ വാങ്ങി തരുന്നത് പിന്നെ അതിലായി സ്കൂളിപോക്കും വരവും ഉച്ചക്ക് ഉന്നു കഴിക്കാനും അതില്‍ പാഞ്ഞു വരും.അതിനിടെ അത്യവശ്യം  റിപയരിങ്ങും പഠിച്ചു. പ്ഞ്ഞര്‍  സ്വയം ഒട്ടിച്ചു തുടങ്ങി. കൂട്ടുകാരൊത്തു സൈക്കിളില്‍ സെക്കന്റ്‌ ഷോ കാണാന്‍
പോയതും,ഉത്സവങ്ങള്‍ക്ക് പോയതും നാട്ടില്‍ സൈക്കിള്‍ യജ്ഞം നടന്നതുമൊക്കെ..ഓരോരോ ഓര്‍മ്മകള്‍ ഇന്നിപ്പോള്‍ എല്ലാവരും ബൈക്കിനു പിന്നാലെയല്ലേ?എന്നാലും നമ്മള്‍ ഏന്തി വലിഞ്ഞ് കിതചോടിക്കുന്ന ആ സൈക്കിളിന്റെ ഒരു സുഖം ഇല്ലേ അതൊന്നു വേറെ തന്നെ .പെട്രോളിന് രോകറ്റ്  പോലെ വില കുതിച്ചുയരുകയും ,നമ്മുടെ ദുര്‍മേദസ്സ് കല്‍ വര്‍ധിച്ചു വരുകയും ചെയ്യുന്ന ഇ നൂറ്റാണ്ടില്‍ ഒരു വ്യായാമം എന്നാ നിലയിലും സൈക്കിള്‍ വീണ്ടും മടങ്ങി വരാതിരിക്കില്ല.

അവധിക്കാലത്ത്‌  തന്നെ യാണ് നീന്തല് പഠനത്തിന്റെയും  തുടക്കം  വീടിനു മുന്‍പില്‍ തന്നെയുള്ള കുളത്തിലായിരുന്നു അഭ്യാസം ആദ്യം അച്ഛന്റെ രണ്ട് കൈകള്‍ക്കും ഇടയില്‍.പിന്നെ അച്ഛന്‍ തന്നെ  രണ്ടു വഴാപിണ്ടി കൂടി കെട്ടി അതന് മേലെയയായി കിടന്നു കൈകാലിട്ടടിക്കും കുറെ കുളത്തിലെ പായല് വെള്ളവും അകത്താക്കും രണ്ടു ദിവസം കൊണ്ട് തന്നെ ഏറെകുറെ പഠിച്ചു പിന്നെ കുറച്ചു ആഴമുള്ള സ്ഥലത്തെത്തിയപ്പോള്‍ മുങ്ങാന്‍ തുടഗിയപ്പോള്‍ കൈകാലിട്ടടിച്ചു അപ്പോള്‍ പൊന്തി വന്നു അതോടെ പിന്നെ പേടി മാറി .പിന്നെ വര്‍ഷകാലത് നിറഞ്ഞു കിടക്കുന്ന പാടത്തെക്കായി യാത്ര രാവിലെ തുടങ്ങി പാടത്തിന്റെ എങ്ങെ കരയില്‍ നിന്ന് അങ്ങേ കര വരെ നീന്തിതിമിര്ത് ഉച്ചക്കോ മറ്റോ ആണ് വീട്ടില്‍ എത്തുക .ദീപാവലിക്ക് കടലില്‍ പോയി നീന്തുക അങ്ങനെ എത്ര എത്ര .......എന്തായാലും ഒരു മനുഷന്‍ അത്യവശ്യം  അറിഞ്ഞിരിക്കേണ്ട കാര്യമാണ് നീന്തലും,സൈകില്‍ ചവിട്ടലും എന്തായാലും മുങ്ങി മരിക്കില്ല ധൈരമായി ബോട്ടിലും മറ്റും കേരാമല്ലോ .കൂടാതെ തടി കുറക്കാനുള്ള ഏറ്റവും നല്ല വ്യായാമവും ആണ് നീന്തല്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ