2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

മെല്ലെ മറഞ്ഞവര്‍ ....


പഴയ ബാല്യ കാല സ്മരണകളില് നിന്നു മെല്ലെ മറഞ്ഞവര്‍ ആണ്  കുഴിയാനയും ,അപ്പുപ്പന്‍ താടിയും ,മഞ്ചാടി കുരുവുമൊക്കെ. 
 പൂഴി മണല്‍ കൊണ്ട് പുള്ളി കുത്തി കളിക്കുബോള്‍ ആണ് കുഴിയാനയെ ആദ്യമായ് കണ്ടത് ആകാംഷയോടെ 
ഉറുബിനെ നൂലില്‍ കെട്ടി  ഇരയായി ഇട്ടു കൊടുത്തു കുഴിയാനയെ   പുറത്തേക്കു കൊണ്ട് വരുന്നത് നോക്കി നിന്നു. ഒരു പയറിന്റെ പോലും വലുപ്പമില്ലാത്ത കുഴിയാന!! ഇത്ര ചെറിയ ഇയളെയാണോ 'ആന' ചേര്‍ത്ത് വിളിക്കുന്നത്!!!   എന്ന് തോന്നി  


അപ്പുപ്പന്റെ താടി പോലെ നല്ല  വെളുത്ത  അപ്പുപ്പന്‍ താടികള്‍!! .വേനല്കാലം ആയാല്‍  പൊട്ടി വിടര്‍ന്നു കാറ്റിനൊപ്പം നീങ്ങും .അതിനെ  ഊതി പറപ്പിക്കുമ്പോള്‍  വാനോളം പറന്നുയാരും പിന്നീടത്‌ മണ്ണിലേക്ക് താണിറങ്ങി വരുന്നതിനു മുന്‍പേ പിന്നെ യും പിന്നാലെ ഓടി പറപ്പിച്ച എത്ര  നാളുകള്‍ .
 പാറിനടക്കുകയാണ് ആ അപ്പൂപ്പന്‍ താടികള്‍. സ്വന്തം ഇഷ്ടത്തിന് അതി വഗത്തില്‍ പറന്നു പോയവ  .

ഗുരുവായൂര്‍ അമ്പലത്തിലെ ക്ക് കൊണ്ട് പോകാന്‍ മഞ്ചാടി കുരു പറക്കി കൂടി വെച്ചത് ഇന്നോര്‍മ വരുന്നത് മോനെ  അമ്പലത്തില്‍ വെച്ച്  മന്ചാടികുരു  വാരിച്ചപ്പോള്‍ ആണ് .
അപ്പൂപ്പന്‍ താടിയും മഞ്ചാടിയുമെല്ലാം കൌതുകങ്ങളായി നിറഞ്ഞു നിന്നിരുന്നു നമ്മുടെയൊക്കെ കുട്ടിക്കാലത്ത്. ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ നേരില്‍ കണ്ടിട്ടുണ്ടോ എന്തോ. ചിലപ്പോ കേട്ടുകേള്‍വി പോലും ഉണ്ടാവില്ല.പറഞ്ഞിട്ടും കാര്യമില്ല നാട്ടിലെ കാവുകളിലും പറമ്പുകളിലും മറ്റും ഒരുപാടുണ്ടായിരുന്നു മുന്പ് പക്ഷെ ഇന്നത്‌ കാണാറില്ല. ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യേണ്ടി വരും ഒരു പടം എങ്കിലും കാണാന്‍ .




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ