കുട്ടിക്കാലം
തെങ്ങിന്‍ ചോട്ടില്‍ നിന്നും വാടിവീഴുന്ന മച്ചിങ്ങ രണ്ടെണ്ണം ഒരു ഈര്‍ക്കിലിന്റെ രണ്ടറ്റത്തും കുത്തി, ഒരു പ്ലാവിലയുടെ അറ്റം ആ ഈര്‍ക്കിലിനെ മടക്കി കൊരുത്ത്, വേറൊരു ഈര്‍ലി കഷ്ണംകൊണ്ടതു തുന്നിയുറപ്പിച്ച്, പ്ലാവില ഞെട്ടില് ചരടുകെട്ടി വണ്ടിയുണ്ടാക്കിവലിച്ച് കൊച്ചുഡ്രൈവറാകുന്ന കൊച്ചുബാല്യം .കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പഴയ ചെരുപ്പിനെ വട്ടത്തില്‍ വെട്ടി ടയര്‍ ആക്കി ഉജലകുപ്പി തളച്ചു ടയര്‍ ഇട്ടു കൊന്നവടി നീളത്തില്‍ ഫിറ്റ് ചെയ്തു ആയി വണ്ടിയോട്ടം .കഴിവുള്ളവന്‍ രണ്ടും,നാലും ടയര്‍ ഇട്ടു സ്ടിയരിങ്ങും ഫിറ്റു ചെയ്യും.ഉണ്ണി പുരയുണ്ടാക്കി ചെറിയ കല്ല് കൊണ്ടടുപ്പുണ്ടാക്കി മണ്‍ കലമാക്കി ചോറും കറിയും ഉണ്ടാക്കിയതും . ചിരട്ടയും മണ്ണുംകൊണ്ടപ്പം ചുട്ടതും . ഇല്ലിയിലയുടെ നടുഭാഗം ചൂണ്ടുവിരല്‍ ത്തുമ്പില്‍ തുപ്പല്‍ തൊട്ടൊട്ടിച്ചുകൊണ്ടോടി പങ്ക കറക്കും. . തെങ്ങോല കൊണ്ടു കാറ്റാടി, ഓല കണ്ണട ,പന്ത് ,പാമ്പ്, പീപ്പി. അയിനിത്തിരി കത്തിച്ചു ചന്ദനത്തിരി; ചില പോക്കിരികള ക്കത് കളി'ബീഡി'യാകും. . ചുരക്ക തുരന്ന് കുടുക്ക. കളിമണ്ണുകുഴച്ച് ആള്‍ രൂപങ്ങള്‍ . വളയുന്ന വടിയില്‍ കയര്‍ കെട്ടി വില്ലാക്കി ഇര്‍ക്കിലി തൊടുത്ത് അമ്പെയ്ത്ത്. . തുമ്പപ്പൂ തലകീഴാക്കി, വാഴത്ത്ണ്ടുകൊണ്ടുകൊണ്ടു ട്യൂബ്‌ലൈറ്റ്. തെങ്ങിന്‍ മടല്‍ ബാറ്റ്, ചാക്കുചരടു ചുറ്റിക്കെട്ടി നൂല്‍ പ്പന്ത്. നാടകം കളിക്കാന്‍ അമ്മയുടെ സാരി, തിരശ്ശീല അച്ഛന്റെ മുണ്ട്; കുരുത്തോലയും വര്‍ണക്കടലാസ്സുംകൊണ്ടു കിരീടം, മരസ്കെയില്‍ വാള്‍ , ഇഡ്ഡലിത്തട്ടു പരിച, കുട്ടികളേക്കാള്‍ കൂടുതല്‍ കളികള്‍ !!!അതിലേറെ കളിപ്പാട്ടങ്ങള്‍ !!!
കവുങ്ങോല പാളയോടുകൂടിയെടുത്ത്, പാളപ്പുറത്തു ചെറുപിള്ളേരെയിരുത്തി വലിക്കുന്ന കളി. അതുംകൊണ്ട് 'ഭൂമി'മുഴുവന്‍ , അതായത് മുറ്റംമുഴുന്‍ ചുറ്റിവരുമ്പോഴേക്കും വലിച്ചവന്‍ കിതയ്ക്കും, ഇരുന്നവര്‍ ചോരപൊടിയുന്ന ഊര തടവും. തെക്കേ തൊടിയില് ആകാശം മുട്ടെ വളര്ന്നു നില്ക്കു ന്ന
വലിയ മാവ് നാട്ടുമാവാണ്. നിറയെ കുലച്ചു നില്ക്കു ന്ന ചെറിയ മാങ്ങകള്. ചെറിയ കാറ്റുവന്നാല്
ചറപറാ കൊഴിഞ്ഞു വീഴുന്ന പഴുത്തമാങ്ങകള്. നാട്ടുമാവിന്റെ ചാഞ്ഞു നില്ക്കു ന്ന കൊമ്പില്
വലിയ ഊഞ്ഞാല് കെട്ടും. ഓരോ ആട്ടത്തിനും മാവ് ഉലയും. പിന്നീട് പഴുത്ത മാങ്ങയുടെ പെരുമഴയാണ്.
അവധിക്കാല കളികള് എപ്പോഴും ഈ മാവിന് ചുവട്ടിലാകും. വീഴുന്ന മാങ്ങകളൊക്കെ ചപ്പി തിന്നാം.
കളിയും നടക്കും.
അവധിക്കാലത്തെ മറ്റൊരു പ്രധാന കളി കുട്ടിയുംകോലുമാണ്. പിന്നെ
വട്ടു കളി, കള്ളനും പോലീസും കളി. കൂടാതെ എള്ളു വിളഞ്ഞു കിടക്കുന്ന പാടത്ത് എള്ളിന്റെ
ഇടയിലെ വഴികളിലൂടെ ഓടിക്കൊണ്ട് പട്ടം പറത്തല്‍ .കള്ളനും പോലീസും കളിക്കുമ്പോഴാണ് പ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കുന്നത്. ഇന്‍സ്പെക്ടര്‍ ക്കും,പോലീസുകാരനുമുള്ള തൊപ്പികള് പ്രത്യേകമായി ഉണ്ടാക്കും. കൂടാതെ ഓലക്കാലുകൊണ്ട് കണ്ണട, വാച്ച് എല്ലാം ധരിച്ചാണ് പോലീസുകാരന് വരുന്നത്. ഓളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് കള്ളനെ പോലീസുകാരന് കണ്ടെത്തും.രാവിലെ കളിക്കാനിറങ്ങിയാല് ഉച്ചയ്ക്ക് ചോറുണ്ണാനൊന്നും വീട്ടിലെത്താറില്ല. മാങ്ങയും വും ചക്കയും ആഞ്ഞിലിച്ചക്കയുമൊക്കെയാണ് ആഹാരം. കളികഴിഞ്ഞ് തളര്ന്ന് വൈകുന്നേരത്ത് കുളത്തിലേക്കൊരു ചാട്ടമാണ്. എല്ലാവരുംകൂടി കുളം അടിച്ചു കലക്കും. നീന്തിതുടിച്ചുള്ള കുളി. തോര്ത്തു മുണ്ടില് മീന് പിടിച്ചുകളിക്കും….ആര്‍ക്ക് മറക്കാനാവും ആ അവധിക്കാലം…..മനസ്സിലേക്ക് ഓടിയെത്തുന്ന നല്ല ഓര്‍മകള്‍ ...
അന്നെല്ലാം വലുതായിത്തോന്നി. വലിയ ചന്ദ്രന്‍ , വലിയ മുറ്റം, വലിയ മരം. കുട്ടിക്കാലത്തങ്ങനെയാണത്രെ. അല്ലെങ്കിലും ചെറിയര്‍ ക്ക് ചെറിയപ്രശ്നങ്ങള്‍ വലുതായിത്തോന്നും, വലിയ പ്രശ്നങ്ങള്‍ ചെറുതായും .നഗരത്തില് മാത്രമല്ല, നാട്ടിന് പുറത്തും ഇപ്പോള് അവധിക്കാല ക്ലാസ്സുകളുടെ മേളമാണ്. തുടര്ച്ച യായ പഠിത്തത്തിനിടയില് രണ്ടു മാസം കളിക്കാന് മാത്രമുള്ളതാണ് മധ്യവേനലവധി. പ്രകൃതിയുമായി ഇണങ്ങിയുള്ള കളികളിലൂടെ കുട്ടികള് പ്രകൃതിയെ അറിയുകയും പഠിക്കുകയും ചെയ്തിരുന്നു. തൊടിയിലെ വൃക്ഷങ്ങളെ അടുത്തറിഞ്ഞിരുന്നു. പൂക്കളെയും,കിളികളെയും , ചിത്രശലഭങ്ങളെയും ,നിലാവിനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്തു.
അവധിക്കാലത്തും പഠിത്തം മാത്രമായതോടെ കുട്ടികള്ക്കെല്ലാം നഷ്ടപ്പെട്ടു. പ്രകൃതിയുമായി ഇണങ്ങിയ, പ്രകൃതിയില് നിന്നുള്ള കളിപ്പാട്ടങ്ങളും ഇല്ലാതായി. പഴയ കളിപ്പാട്ടങ്ങളുടെ സ്ഥാനത്ത് ബാര്‍ബിയ സെറ്റും,ബ്രിസ്ക്കും ,മിനി കമ്പ്യൂട്ടറും, ഡോളുകളും സ്ഥാനം പിടിച്ചു.ചിരട്ട മണ്ക ലമാക്കി ചോറും കറിയും വച്ചു കളിക്കേണ്ടതില്ല. ചൈനയില് നിന്ന് ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്ക് കിച്ചന്‍ സെറ്റുകള്‍, ഇപ്പോള് സുലഭം. വെള്ളയ്ക്കയും ഇര്ക്കിലിയും കൊണ്ട് സ്‌റ്റെതസ്‌കോപ്പുണ്ടാക്കി ഡോക്ടറും രോഗിയും കളിക്കേണ്ടതില്ല. പ്ലാസ്റ്റിക്കില് നിര്മ്മി ച്ച ഡോക്ടര് സെറ്റും റെഡി. കള്ളനും പോലീസും കളിക്കാന് ആധുനിക മെഷീന്ഗടണ്ണിന്റെ രൂപത്തിലുള്ള തോക്കുള്പ്പ്ടെയുള്ള സന്നാഹങ്ങളും വിപണയില് സുലഭം…..കളികളെല്ലാം, വീട്ടിനുള്ളിലോ ഫ്ലാറ്റിന്റെ ഏകാന്തതയിലോ മാത്രമായി ചുരുങ്ങുകയും ചെയ്തു. തൊടികളിലെ കളികള് ഇല്ലാതായി. അതുകൊണ്ട് എന്തു സംഭവിച്ചു…?മാവിലയുടെയും മാവിന്റെയും മണം നോക്കി അതേതുതരം മാങ്ങയാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ,കിളികളുടെ പേരുകള്‍ അറിയാനുള്ള കഴിവ് കുഞ്ഞുങ്ങള്ക്കിെല്ലാതായി. വരിക്കച്ചക്കയും കൂഴച്ചക്കയും വേര്തി്രിച്ചറിയാന് കഴിയാതെയായി. തൊടിയില് വളരുന്ന ചെറുചെടികള് പോലും കുട്ടികള്ക്ക് അന്യമായി. പൂക്കളും ചിത്രശലഭങ്ങളും വണ്ടും ഉറുമ്പും എല്ലാം അവര്ക്ക് അറിയാത്തവരായി…..നഗരത്തില് ജീവിക്കുന്ന കുട്ടികള്ക്ക് അവധിക്കാലത്ത് ഗ്രാമത്തിലെ ബന്ധുവീട്ടിലോ കുടുംബവീട്ടിലോ അവധി ആഘോഷിക്കാന് പോകുന്ന ശീലമുണ്ടായിരുന്നു. ഇപ്പോള് അതിനും കഴിയാതെയായി. നഗരത്തില് നിന്ന് ഗ്രാമത്തിലേക്ക് പോയിട്ടും ഇപ്പോള് കാര്യമില്ല. അവിടെയും അവധിക്കാല ക്ലാസ്സുകളുടെ ആധിക്യമാണിപ്പോള്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ…..
----------------------------------------------------------------------------------------------------
ജബ്ബാര് ഇക്കയുടെ കടയിലാണ് വീട്ടിലെ പറ്റ് (പലചരക്ക് കടത്തിൽ വേടിക്കുക )ഒരു ചുവന്ന കവറുള്ള ചെറിയ ബുക്ക് .അച്ഛൻ വീടിലേക്കുള്ള സാധനങൾ വാങ്ങാൻ എഴുതി തരും ചുവടെ ഞാൻ കൂടി ചെർക്കും കപ്പലണ്ടി മിട്ടായി 2 .അതൊരു തുടക്കം പിന്നെ റൊക്കം വാങ്ങി തുടങ്ങിയപ്പോ ഒരു കിലോ പഞ്ചാര വെടി ക്കാൻ വിടുബോൾ മുക്കാകിലോ ആയി ബാക്കി പോക്കറ്റിൽ ,പിന്നെ കശുവണ്ടി വിറ്റു കുറച്ചുണ്ടാക്കി ......അല്ല പിന്നെ നമുക്കും ഇല്ലേ ആവശ്യങ്ങൾ .ബട്ട് അത് അവിടെയും നിന്നില്ല തെക്കേ പറഞ്ബിലെ തേങ്ങയിട്ടു പൊളിച്ചു ചകിരി കുഴി കുത്തി മൂടി തേങ്ങ കൊണ്ട് പോയി വിറ്റു .എല്ലാം പോട്ടെ ഇടക്ക് ഇടക്ക് അച്ഛന്റെ പോക്കറ്റിൽ നിന്നും പത്തു രൂപ വെച്ച് മിസ്സ് ആയി തുടങ്ങിയപ്പോ പണി പാളി .....ലെലു അല്ലു ...ലെലു അല്ലു ...ഇനി ചെയീല്ല .....ബട്ട് .....
ഞാൻ നിര്തീല്ല....... ഇപ്പഴും കയ്യില് കാശ് ഉണ്ടെങ്ങിലും ആ അച്ഛന്റെ പോകറ്റിൽ നീനൊരു പത്തു രൂപ എടുത്തില്ലെങ്ങിൽ ഒരു സുഖല്ല്യ ന്നെ .......എന്താ ചെയ്യാ??????
----------------------------------------------------------------------------------------------------------
മുടിവെട്ട് മഹാമകം
ഇന്നാണ് ആ ദിവസം! മാസത്തില്‍ ഒരു തവണ മുടങ്ങാതെ നടക്കുന്ന മഹാമഹം! മരോട്ടികടുത്തുള്ള വ്യത്യസ്ഥനായൊരു ബാര്‍ബറാം ചന്ദ്രേട്ടന്റെ ബാര്‍ബര്‍ ഷോപ്പിലേക്കാണ് യാത്ര! അച്ഛന്റെ സൈകിളിൽ ഞാനും അനിയനും
പോലീസ് കട്ട് ആണ് പതിവ്! ആ ഒരു കട്ടെ അവിടുള്ളൂ. മരക്കസേരയില്‍ ഒരു പലക കഷണം വെച്ച് അതില്‍ കേറ്റി ഇരുത്തും. മുടി മണക്കുന്ന വെള്ളത്തുണി കഴുത്തില്‍ ഇട്ട് ഒരു കെട്ടു കെട്ടും.,. പിന്നെ മെയിന്‍ ആയുധമായ കത്രികയും ചീര്‍പ്പും എടുത്ത് വണ്ണാത്തിക്കിളികള്‍ ചിലക്കുന്ന പോലെ ഒരു ശബ്ദത്തോടെ കലാപരിപാടികള്‍ ആരംഭിക്കുകയായി! പേരിന് അവ്ടേം ഇവ്ടെം രണ്ടുമൂന്നു വെട്ടു വെട്ടിക്കഴിഞ്ഞാല്‍ മാരകമായ അടുത്ത ആയുധം കയ്യിലെടുക്കും. ട്രാക്ടര്‍!! എന്നാണു ആ സാധനത്തിനെ ഞങ്ങള്‍ പറയുന്നത്! നിലമുഴുന്ന ട്രാക്ടറിന്റെ പോലെ പല്ലുകള്‍ ഉള്ള ഒരു സാധനം! ഉറക്കത്തില്‍ പലപ്പോഴും ഞെട്ടി എണീറ്റിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല!
നമ്മുടെ മുഖത്തെ ദയനീയത കണക്കിലെടുക്കാതെ ചന്ദ്രേട്ടന്റെ ഒരു ചൂളം വിളിയോടെ പണി തുടങ്ങുകയായി. അങ്ങേരുടെ നിറുത്താത്ത ചൂളം വിളിയും കട കട എന്നുള്ള ആ ട്രാക്ടറിന്റെ ശബ്ദവും കൂടിയുണ്ടാകുന്ന ആ "മാസ്മരിക" സംഗീതത്തില്‍ മുഴുകി പ്രാകി അങ്ങനെ ഇരിക്കും! തല സാന്ഡ് പേപ്പര്‍ പോലെ ആക്കിയതിന് ശേഷം ഇച്ചിരെ "കുട്ടിക്കൂറ" പൌഡര്‍ ഇട്ട് ഫിനിഷിംഗ് ടച്ച് നടത്തി പുറത്ത് രണ്ടടി അടിച്ചാല്‍ സംഗതി ഫിനിഷ്! .....നോസ്ടാൽജിയ :)
-----------------------------------------------------------------------------------------------------------------------------
പണ്ടത്തെ പ്രധാന വിനോദം ആയിരുന്നു സ്കൂള്‍ വിട്ടു വരുമ്പോള്‍ പാടത്ത്
കെട്ടിക്കിടക്കുന്ന വെള്ളം കാലുകൊണ്ടാടിച്ചു "പടക്കം പൊട്ടിച്ച പോലെ "ശബ്ദം
ഉണ്ടാക്കുന്നത്....സ്കൂളിലെ ചോറ് കഴിച്ചു പത്രം കഴുകാന്‍ ഓടിന്റെ
മുകളില്‍ നിന്നും വീഴുന്ന മഴവെള്ളത്തില്‍ പാത്രം കാണിക്കുമ്പോ എന്തൊരു
തണുപ്പായിരുന്നു ........ വീടിലേക്ക് വരുന്ന വഴിയിലെ തോട്ടില്‍ നിന്ന്
മീന്‍ പിടിച്ചു ആകെ നനഞ്ഞപ്പൊ കിടിയ അടി എത്ര മധുരമുള്ളതും ..
========================================================================
രംഗം 1
കാലത്ത് തന്നെ വലിയ വാർപ്പിൽ നെല്ല് പുഴുങ്ങുന്നുണ്ട് അമ്മ ,മനസ്സിൽ വിചാരിച്ചു പണിയായല്ലോ ദൈവമേ .... ഇന്നത്തെ ക്രിക്കറ്റുകളി ...വിചാരിച്ചു തീര്ന്നില്ല പത്രം വായിക്കുന്നിടത്തുന്നു മുഖം ഉയരത്തി അച്ഛൻ പറഞ്ഞു "ഡാ ഇന്ന് നെല്ല് കുത്തി കൊണ്ട് വരണംആല്ലേൽ മാമം ഊന്നുല്ല" .
പിന്നെ ധൃതിയിൽ ചന്ദ്രന്കുട്ട്യരുടെ നെല്ലുകുത്ത് കടയിലേക്ക് ,നെല്ല് കുത്തി തവിടും നെല്ലും വെവ്വേറെ ചാക്കിൽ ആക്കി സൈക്കിളിൽ ആഞ്ഞു പിടിച്ചു നേരെ വീട്ടിലേക്ക് ...... പകുതി എത്തിയല്ല സൈകിളിന്റെ പെടൽ ഒടിഞ്ഞു ദാ കിടക്കുന്നു!!!!!!!!അരിചാക്കും ,തവിടും വെള്ളത്തിൽ !!!!പണി പാളി .....llo പിന്നെ പറയണ്ടല്ലോ ശേഷം കാഴ്ച്ചയിൽ അങ്ങ് കണ്ടാ മതി ....................:):-നോസ്റ്
----------------------------------------------------------------------------------------------------------
വേനലവധിക്ക് മുംബയിലുള്ള മാമന്റെ വീട്ടിൽ വിരുന്നു പോകുമ്പോൾ വൈകുന്നേരങ്ങളിൽ മാമന്റെ മക്കളുടെയും അവരുടെ കൂട്ടുകാരുടെയും കൂടെ എന്നും ക്രികറ്റ് കളിക്കാൻ കൂടും ഞാൻ.
ഒരു ദിവസം ഞാൻ ബാറ്റ് ചെയ്യുമ്പോൾ കുറച്ചു ദൂരെയായി നിറുത്തിയിട്ട ഒരു കാറിലിരുന്നു ഒരാൾ കുറെ നേരമായി എന്റെ ബാറ്റിംഗ് നോക്കിയിരിക്കുന്നത് കണ്ടു..
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം കാറിൽ നിന്നും ഇറങ്ങി ഞങ്ങളുടെ അരികിൽ വന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്റെ ഫ്ലാറ്റിനു തൊട്ടടുത്തായിരുന്നു എന്റെ മാമന്റെ ഫ്ലാറ്റും.അദ്ദേഹം എനിക്ക് കൈ തന്നു. എന്റെ പേര് ചോദിച്ചു . ഞാൻ പേര് പറഞ്ഞു . പിന്നെ എന്തോ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു സോറി എനിക്ക് ഹിന്ദിയും,ഇംഗ്ലീഷും അറിയില്ല എന്ന് .
അദ്ദേഹം മാമന്റെ മോനോട് എന്തൊക്കെയോ ഹിന്ദിയിൽ പറഞ്ഞു .അവന്റെ കണ്ണുകൾ വിടരുന്നത് കണ്ടു. അവനെന്നോടായി പറഞ്ഞു ..നീ രക്ഷപ്പെട്ടടാ..
സച്ചിൻ ചേട്ടന് നിന്റെ ബാറ്റിംഗ് ഇഷ്ട്ടപെട്ടു,നിന്നെ ഇന്ത്യൻ ടീമിൽ എടുക്കാൻ കോച്ചിനോടു പറയാം എന്നാണു അദ്ദേഹം പറയുന്നത് . നിനക്ക് താല്പര്യമുണ്ടെങ്കിൽ ഇപ്പം പറയണം എന്ന് പറഞ്ഞു.
ഞാനവനോട് പറഞ്ഞു എടാ എനിക്കീ ഭാഷ അറിയാത്തത് ഒരു വല്ല്യ പ്രശ്നമാണ്.കളി ജയിച്ചു ഞാൻ മാൻ ഓഫ് ദി മാച്ച് ഒക്കെ ആയാൽ ഈ ടിവിക്കാരു മൊത്തം ക്യാമറയും,മൈക്കും പിടിച്ചു വരും.ക്യാമറക്ക് മുന്നിൽ നിന്ന് ബബ്ബബ്ബ അടിക്കുന്നത് മോശമല്ലേ? അതുകൊണ്ട് നീ സച്ചിൻ ചേട്ടനോട് പറയൂ ഞാൻ ഈ ക്ഷണം സന്തോഷ പൂർവ്വം നിരസിക്കുന്നു എന്ന്.
പണ്ടേ ഇങ്ങന്യ ഓരോ സ്വപ്ങ്ങള് കണ്ട് .....ചിരിച്ചിരിച് .
-------------------------------------------------------------------------------------------------------
വീണ്ടും ഒരു അദ്ധ്യായന വര്ഷം കൂടി .............പുത്തനുടുപ്പും,കു
രണ്ടാം ക്ലാസിലും മറ്റും തിരക്കിട്ട വിശേഷം പറച്ചിലാണ് രണ്ടു മാസത്തെ അവധികാല വിശേഷങ്ങൾ അമ്മ വീട്ടിലും ,മറ്റു ബന്ധു വീടുകളിൽപോയതിന്റെയും,പുതിയ സിനിമ കണ്ടതും അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ ...
നിഷ്കളങ്ക ലോകം .......അതുകൊണ്ടാണല്ലോ ഒന്നാം ക്ലാസിൽ പഠിപ്പിച്ച ആനി ടീച്ചറെയും ,രണ്ടാം ക്ലാസ്സിലെ ഭാരതി ടീച്ചറെയും,മൂന്നാം ക്ലാസ്സിലെ റോസിലി ടീച്ചറെ യും,നാലാം ക്ലാസ്സിലെ ബേബി ടീച്ചറെയും...നാം ഓർത്തിരിക്കുന്നത് ...:)
-------------------------------------------------------------------------------------------------------
ആദ്യമായി എന്നെ അമ്പരപിച്ച ഊർജതന്ത്ര സാങ്കേതിക വിദ്യ ഇതായിരുന്നു .
ഈ കളിപാട്ടതിനകത്ത് കുറച്ചു വെള്ളവും അതിനു താഴെയായി ഒരു തിരിയും കത്തിച്ചു വെച്ചാൽ പോകുന്ന ....നീരാവി ഉപയോഗിച്ചു കളി ബോട്ട് എന്റെ വീട്ടിലെ വലിയ വട്ടകയിൽ ഒച്ച യുണ്ടാക്കി വട്ടം ചുറ്റുന്ന കാഴ്ച .
അതിപ്പോ ഇനി ഇപ്പോഴായാലും ...:)
-------------------------------------------------------------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ