2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

മാമ്പഴക്കാലം

മാമ്പഴക്കാലം എന്നും  മധുരം നിറഞ്ഞ ഓര്‍മ്മകള്‍  ആണ്.വീട്നു മുന്‍പിലെ രണ്ടാള്‍ പിടിച്ചാലും വട്ടമെത്താത്ത മാവ് ആണ് ആദ്യം ഓര്‍മയില്‍ വരുക.ചപ്പി കുടിയന്‍ മാങ്ങാ എന്നാണ് പറയുക .ഓരോ കാറ്റിനോടൊപ്പം തുരു തുരു യാണ് മാങ്ങാ കൊഴിയുക .അതെടുത്ത് ചുമരിലോ മരത്തിലോ പതുക്കെ എല്ലാ ഭാഗവും തല്ലി യുടക്കും .പിന്നെ ഞെട്ടിലെ ചുണ കളഞ്ഞു ചപ്പി കുടിക്കും ഹാ ...എന്തൊരു മധുരം ആണെന്നോ പിന്നേയു മുണ്ട് കൊന്മാങ്ങ നല്ല പഴുത്ത കൊന്മാങ്ങ പൂളിയതും പൂട്ടും കൂട്ടി കഴിച്ചിട്ടുണ്ടോ ഹോ അസാധ്യം ടേസ്റ്റ് ട്ടോ!!.പിന്നെയുമുണ്ട് നല്ല ചെനച്ച മൂവാണ്ടന്‍ മാങ്ങയും ഉപ്പും അല്പം മുളകുപൊടിയു ചേര്‍ത്ത് ഹോ .ഇത് തന്നെ അല്പം അമ്മികല്ലില്‍ വെച്ച് നാളികേരവും ചേര്‍ത്  ചമന്തിയരച്ചാല്‍ ചോറിനു വേറെ  കറിയൊന്നും വേണ്ട .പിന്നെയുമുണ്ട് നല്ല പഴുത്ത പ്രിയൂര്‍ മാങ്ങാ, നല്ല മണമുള്ള മയില്‍പിലിയന്‍ മാങ്ങാ ,പുളിയന്‍,വലിയ വലുപ്പമുള്ള സേലം മാങ്ങാ ഒരെണ്ണം കഴിച്ചാല്‍ പിന്നെ പിന്നെ വേറെ ഭക്ഷണം ഒന്നും കഴിക്കണ്ട.വേനലവധിയില്‍ അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ അപൂപ്പന്‍ ഒരു മുറി നിറയെ മാങ്ങാ വൈകോല്‍ ഇട്ടു പഴുപ്പിക്കാന്‍ വെച്ചിട്ടുണ്ടാകും പലപ്പോഴായി പോട്ടിച്ചവ ഇതെല്ലം ഞങ്ങള്‍ ക്കുല്ലതാണെന്ന് പറഞ് അപൂപ്പന്‍ വൈകോല്‍ മാറ്റി കാണിക്കും സ്വര്‍ണ്ണ വര്‍ണ്ണമായ,കൊതിയുറും മാങ്ങകളുടെ ഒരു നീണ്ട നിര !.ഓരോ മഴ കാറ്റ് നുമോപ്പം വീഴുന്ന കണ്ണിമാങ്ങകള്‍ അതിരാവിലെ ഉറക്കച്ചടവോടെ വന്നു പറക്കി കഴുകി അമ്മാമയുടെ വലിയ ഉപ്പു ഭരണിയില്‍ ഇട്ടു വയ്ക്കും അവസാനം അതെല്ലകൂടി കടുമാങ്ങ അച്ചാര്‍ ആക്കി മാറി അഞ്ചാറ് ഭരണിയിലാക്കി അമ്മൂമ്മ എടുത്തു വയ്ക്കും അടുത്ത മാങ്ങാ കാലം വരെ അത് വീട്ടില്‍ ഉണ്ടാകും വേണ്ടപെട്ടവര്‍ക്ക്‌ കൊടുക്കാനും.അമ്മ നല്ല പുളിയന്‍ മാങ്ങാ ചെറിയ കഷ്ങ്ങലാക്കി മുറിച് ഉപ്പും ചേര്‍ത്ത് വെയിലത്ത് ഉണക്കാന്‍ വെയ്ക്കും കളിക്കുന്നതിനടയില്‍ ഒരു കഷണവും എടുത്തു കുട്ടികള്‍ ഓടും  " ശൊ ഇ  പിള്ളേരെ കൊണ്ട് തോറ്റു"എന്ന് പറഞ്ഞു  ഒരു വടിയുമായി  അച്ഛമ്മ പിന്നാലെ......ഇ മാങ്ങാ ഉണ്ക്കിയതുപയോഗിച്ചാണ് മാങ്ങാ ഇല്ലാത്ത കാലത്തും മാങ്ങാ യിട്ട മീന്‍ കറി ഉണ്ടാക്കുന്നത് . മാധുര്യം ഉള്ള മാമ്പഴങ്ങള്‍ എപ്പോഴും ഓര്‍മകളെ  മധുരിപ്പിക്കുന്നു.. മനോഹര മായ ആ ഗാനത്തിലെ വരികള്‍ പോലെ ...ഓര്‍മ്മകള്‍ ഒടികളിക്കുവനെത്തുന്ന മുത്തത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ...അതെ  ആ 'ചക്കര മാവിന്‍ ചുവട്' .

1 അഭിപ്രായം: