ഇടതിരിഞ്ഞി സെന്ട്രരില്‍ നിന്നും അലപം പടിഞ്ഞ്ഞാരു മാറി ആയിരുന്നു ബാര്‍ബര്‍ ചന്ദ്രേട്ടന്റെ ഷോപ്പ്. അച്ഛന്‍ എന്നെ പിറകിലും അനിയനെ മുന്‍പിലും ഇരുത്തി സൈക്ലില്‍ ഒരു യാത്രയാണ് മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പിലേക്ക്

അന്നൊരു അത്ഭുതമായിരുന്നു. വളഞ്ഞ കുഴലുകളുള്ള, വെള്ളം തലയിലേക്ക് സ്പ്രേ ചെയ്യാനുള്ള ഒരു വലിയ ബോട്ടില്‍ ആ കടയില്‍ അന്നുണ്ടായിരുന്നു. ഇന്ന്, കീടനാശിനി തളിക്കാനുപയോഗിക്കുന്ന ബോട്ടില്‍ കാണുമ്പോള്‍ ഒരു കൊച്ചുഗൃഹാതുരതയോടെ ആ ബോട്ടിലിനെ ഓര്‍മ്മവരും.(ഇ ബോട്ടില്‍ കണ്ടു വീട്ടില്‍ എത്തി മാമന്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്പ്രേ കഴിയുന്നതിനു മുന്‍പേ മുകള്‍ ഭാഗം ഊരി എടുത്തു വെള്ളം നിറച്ചതിനു അച്ഛന്റെ കയ്യില്‍ നിന്നും ചെവിക്കു കിനുക്ക് കിട്ടിയുട്ടുമുണ്ട് ) തുണിക്കടയില്‍ നിന്നും കിട്ടുന്ന, സിനിമാനടികളായ സുഹാസിനി, മേനക, അംബിക തുടങ്ങിയവരുടെ സാരിയുടുത്ത ചേച്ചി മാരുടെ ഫോട്ടോ പതിച്ച നീളമുള്ള കലണ്ടറുകള്‍ വരിവരിയായി തൂക്കിയിട്ടിരിക്കും. വലിയൊരു കറങ്ങുന്ന മരക്കസേരയുണ്ടായിരുന്നു. അതില്‍ സാധാരണ എല്ലാവരും ഇരിക്കുന്നതു പോലെ ആയിരുന്നില്ല ആളു നമ്മളെ ഇരുത്തുക! നീളം കുറവായതിനാല്‍ ആ കസേരയുടെ കൈകളില്‍ മറ്റൊരു പലക വെച്ച് അതിന്റെ മുകളില്‍ കയറ്റി ഇരുത്തുമായിരുന്നു. ഹെലികോപ്റ്ററിന്റെ ചിറകുകല്‍ പോലെ വലിയ ഒരു ഫാന്‍ തലയ്ക്കു മുകളില്‍ കിടന്നു ശബ്ദത്തോടെ സദാസമയം കറങ്ങിക്കൊണ്ടിരിക്കും. തേപ്പിളകിപ്പോയ ചുമരുകളില്‍ പല്ലികളുടെ സംസ്ഥാനം സമ്മേളനം നടക്കുന്നുണ്ടെന്നു തോന്നും. ചന്ദ്രേട്ടന്‍ കത്രികയുമായി കിടികിടി കിടികിടി എന്നു പറഞ്ഞുവരുമ്പോള്‍ വലിയ കത്രിക കൊണ്ട് മുറ്റത്തെ അലങ്കാരച്ചെടി വെട്ടി നേരെയാക്കുന്നതാണോര്‍മ്മ വരിക. അത് കഴിഞ്ഞു ഒരു ബ്ലേഡ് ന്റെ പകുതിയെടുത്ത് കുഞ്ചി കഴുതെല്ലാം വടിക്കും ചിലപ്പോ ചോരപോടിയും പേടിയായിരുന്നു അന്ന് ആ പരിപാടി മൊത്തത്തില്‍… എന്നാലും അത് കഴിഞ്ഞിട്ട് അടുത്തുള്ള സോമേട്ടന്റെ ഹോട്ടലില്‍ നിന്നുള്ള പലഹാരങ്ങള്‍ അച്ഛന്‍ വേടിച്ചു തരുന്നത് ഓര്ക്കു ബോള്‍ പേടിയെല്ലാം പമ്പ കടക്കും .രണ്ടു പേരുടെയും മുടി വെട്ടി കഴിയുബോള്‍ അച്ഛന്റെ വക ഒരു ടിപ്പും ഉണ്ട് ചന്ദ്രേട്ടന് .പിന്നെ സോമേട്ടന്റെ ഹോട്ടലില്‍ കേറി ഒരു നല്ല ഒരു തട്ട് തട്ടും .മടക്കയാത്ര വീടും സൈകിളില്‍ വീട്ടിലെത്തി അമ്മയുടെ വക ഒരു കുളിപ്പിക്കല്‍ സോപ്പ് തെയ്ക്കുബോള്‍ ചെറുതായി നിറുന്നുണ്ടാവും പിന്നെ പവ്ടര്‍ ഒക്കെ ഇട്ടു കുട്ടപ്പനായി കളിക്കാനോടും .
കാലം മാറി ഇപ്പൊ ബാര്‍ബര്‍ ഷോപ്പ് അല്ലാട്ടോ !!!മെന്‍സ് ബ്യുടി പാര്‍ലര്‍ ആണ്......
---------------------------------------------------------------------------------------------------
മുടിവെട്ട് മഹാമകം ഇന്നാണ് ആ ദിവസം! മാസത്തില്‍ ഒരു തവണ മുടങ്ങാതെ നടക്കുന്ന മഹാമഹം! മരോട്ടികടുത്തുള്ള വ്യത്യസ്ഥനായൊരു ബാര്‍ബറാം ചന്ദ്രേട്ടന്റെ ബാര്‍ബര്‍ ഷോപ്പിലേക്കാണ് യാത്ര! അച്ഛന്റെ സൈകിളിൽ ഞാനും അനിയനും പോലീസ് കട്ട് ആണ് പതിവ്! ആ ഒരു കട്ടെ അവിടുള്ളൂ. മരക്കസേരയില്‍ ഒരു പലക കഷണം വെച്ച് അതില്‍ കേറ്റി ഇരുത്തും. മുടി മണക്കുന്ന വെള്ളത്തുണി കഴുത്തില്‍ ഇട്ട് ഒരു കെട്ടു കെട്ടും.,. പിന്നെ മെയിന്‍ ആയുധമായ കത്രികയും ചീര്‍പ്പും എടുത്ത് വണ്ണാത്തിക്കിളികള്‍ ചിലക്കുന്ന പോലെ ഒരു ശബ്ദത്തോടെ കലാപരിപാടികള്‍ ആരംഭിക്കുകയായി! പേരിന് അവ്ടേം ഇവ്ടെം രണ്ടുമൂന്നു വെട്ടു വെട്ടിക്കഴിഞ്ഞാല്‍ മാരകമായ അടുത്ത ആയുധം കയ്യിലെടുക്കും. ട്രാക്ടര്‍!! എന്നാണു ആ സാധനത്തിനെ ഞങ്ങള്‍ പറയുന്നത്! നിലമുഴുന്ന ട്രാക്ടറിന്റെ പോലെ പല്ലുകള്‍ ഉള്ള ഒരു സാധനം! ഉറക്കത്തില്‍ പലപ്പോഴും ഞെട്ടി എണീറ്റിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല!നമ്മുടെ മുഖത്തെ ദയനീയത കണക്കിലെടുക്കാതെ ചന്ദ്രേട്ടന്റെ ഒരു ചൂളം വിളിയോടെ പണി തുടങ്ങുകയായി. അങ്ങേരുടെ നിറുത്താത്ത ചൂളം വിളിയും കട കട എന്നുള്ള ആ ട്രാക്ടറിന്റെ ശബ്ദവും കൂടിയുണ്ടാകുന്ന ആ "മാസ്മരിക" സംഗീതത്തില്‍ മുഴുകി പ്രാകി അങ്ങനെ ഇരിക്കും! തല സാന്ഡ് പേപ്പര്‍ പോലെ ആക്കിയതിന് ശേഷം ഇച്ചിരെ "കുട്ടിക്കൂറ" പൌഡര്‍ ഇട്ട് ഫിനിഷിംഗ് ടച്ച് നടത്തി പുറത്ത് രണ്ടടി അടിച്ചാല്‍ സംഗതി ഫിനിഷ്! .....നോസ്ടാൽജിയ :)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ