2012, ഡിസംബർ 14, വെള്ളിയാഴ്‌ച

നടവരമ്പിലൂടെ കുറച്ച് ദൂരം


കന്ന്പൂട്ടുന്നതിനു പിന്നിലൂടെ യുള്ള മീന്പിടിക്കാനായിരുന്നു അന്നത്തെകൂടുതല്ആവേശം. നല്ല വലിയ പരല്മീനുകള്കിട്ടും. കൂരി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്രണ്ടു ദിവസം കൈ അനക്കാന്പറ്റില്ല. അത്രക്കും കടച്ചിലാ.സാധാരണ കുത്ത് കിട്ടിയാല്അവിടെ മൂത്രം ഒഴിക്കുകയാണ് കഴപ്പ് മാറാന്ഒറ്റമൂലി. 
അന്ന് ഒരു പൂതിയാണ് കാളകളെ കെട്ടിയ തട്ടില്കയറി ഒരു റൌണ്ട് പാടത്ത്
റങ്ങണം എന്ന്. അഹങ്കാരം കാളകള്ക്ക് മനസ്സിലായില്ല . ആലോചിക്കാന്സമയമുണ്ടായിരുന്നില്ല. കാളകള്നല്ല സ്പീഡില്തന്നെ ഓട്ടം തുടങ്ങിയതും പിടിവിട്ട് ചളിയില്വീണു.പിന്നെ കുറച്ചുനേരത്തേക്ക് ഒന്നും കാണുന്നില്ല 
പാടത്തെ പണി തുടങ്ങിയാല്പിന്നെ ഞാറ് നടുന്നത് ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്വെള്ളംകൂടുതല്ഉണ്ടെങ്കില്വേറെ വയലിലേക്ക്ഒഴുക്കി വിടണം. കുറവാണേല്ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ്കൂടുതല്രസകരം.നെല്ലിന്റെ യും വൈക്കോലിടെയും മുറ്റത്തു തളിച്ച ചാണകത്തിടെയും മണവും,വയല്കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്മ്മകള്അങ്ങിനെ നില്ക്കട്ടെ. അരയൊപ്പം വളര്ച്ച എത്തിയ നെല്കൃഷിയും കണ്ട്അല്ലെങ്കില്പാടത്തെ ചളി വെള്ളത്തില്മീന്പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്ഓര്മ്മകളുടെ നടവരമ്പിലൂടെ കുറച്ച് ദൂരം നടക്കട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ